വിശദീകരണവുമായി കോസ്റ്റ് ഗാർഡ്

കൊച്ചി: വ്യാഴാഴ്ച നിരോധിത പറക്കൽ മേഖലയായ ശബരിമല സന്നിധാനം ഉൾപെടുന്ന പമ്പയുടെ ആകാശത്ത് ഹെലികോപ്റ്റർ വട്ടമിട്ട് പറന്നത് വിവാദമായിരുന്നു. ഇതേ തുടർന്നാണ് കോസ്റ്റ് ഗാർഡ് വിശദീകരണവുമായി എത്തിയിട്ടുള്ളത്. ആകാശത്തെ പതിവ് പരീക്ഷണ പറക്കലിനിടെ അന്തരീക്ഷം കാർമേഘത്തിനിടയിൽ പെട്ടതാണ് പറക്കലിന്റെ ദിശ മാറാൻ കാരണമെന്നാണ് വിശദീകരണ കുറുപ്പിൽ പറയുന്നത്.
കോസ്റ്റ് ഗാർഡിന്റെ സിജി 821 എന്ന ഹെലികോപ്റ്ററാണ് കൊച്ചിയിൽ നിന്ന് 60-80 മൈൽ തെക്കോട്ട് പതിവ് പരിശീലന പറക്കൽ നടത്തിയത്. ഹെലികോപ്റ്റർ 6000 അടി ഉയരത്തിൽ പറക്കുകയായിരുന്നു. ഉയർന്ന മേഘങ്ങളും പ്രദേശത്തെ മോശം കാലാവസ്ഥയും കാരണം ഏകദേശം 13.15 മണിക്കൂറിൽ, വിമാനം ഉദ്ദേശിച്ച ട്രാക്കിൽ നിന്ന് വ്യതിചലിച്ച് പമ്പ കുന്നുകൾക്ക് മുകളിലൂടെ പറന്നു. തെളിഞ്ഞ കാലാവസ്ഥയ്ക്ക് ശേഷം, വിമാനം കൊച്ചിയിലെ ബേസിലേക്ക് മടങ്ങിയതായും കോസ്റ്റ് ഗാർഡ് വ്യക്തമാക്കുന്നു.കോസ്റ്റ് ഗാർഡിന്റെ ചേതക് ഹെലികോപ്ടറാണ് അതീവ സുരക്ഷാ മേഖലയിലൂടെ പറന്നത്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നല്‍കാൻ സ്പെഷല്‍ കമ്മീഷണർ എഡിജിപി എസ്. ശ്രീജിത്തിന് നിർദേശം നല്‍കി.

ഹെലികോപ്ടർ എത്തിയതിനെ പറ്റി പമ്പ പോലീസിന് അറിവുണ്ടായിരുന്നില്ല.